ജനകീയ പോരാട്ടങ്ങളിലൂടെ കേരളത്തിന്റെ വിപ്ലവ നക്ഷത്രമായി തിളങ്ങുന്ന വി.എസ്.അച്യുതാനന്ദൻ നൂറ്റിയൊന്നിന്റെ നിറവിൽ. ഇന്ന് 102-ാം വയസിലേക്ക് കടക്കുകയാണ് അദ്ദേഹം.1923 ഒക്ടോബർ 20നാണ് ജനനം.
തിരുവനന്തപുരത്ത് വേലിക്കകത്ത് വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന വി.എസിന്റെ പിറന്നാൾ ഇക്കുറിയും കാര്യമായ ആഘോ ഷങ്ങളില്ല. പ്രായത്തിന്റെ അവശതയിലുംതയിലും രാവിലെയും വൈകിട്ടുമുള്ള പത്രവാ യനയിലൂടെ വാർത്തകളും വിശേഷങ്ങളും വി.എസ് അറിയുന്നുണ്ട്. ടെലിവിഷൻ വാർത്തകളും ശ്രദ്ധിക്കും. സന്ദർശകർക്ക് നിയന്ത്രണമുണ്ട്. ഭക്ഷണവും മരുന്നും ഡോക്ടർമാരുടെ നിർദേ ശപ്രകാരമാണ്. ഭാര്യ വസുമതിയും മക്കളായ അരുൺകുമാറും ആശയും ഒപ്പമുണ്ട്.
കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കൽ ചടങ്ങ് മാത്രമാണ് പിറന്നാളിൻ്റെ ഭാഗമായി ഉണ്ടാകുക. വൈകിട്ട് തിരുവനന്തപുരത്ത് പ്രദേശ വാസികൾ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടിൽ സി.പി.എം. ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറന്നാളാഘോഷിക്കും.
Discussion about this post