എ.എ.പിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു. ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. ആം ആദ്മി പാർട്ടി ജനങ്ങളിൽനിന്ന് അകന്നതായി കൈലാഷ് ഗെലോട്ട് എ.എ.പി. നാഷണൽ കൺവീനർ അരവിന്ദ് കെജ്രിവാളിന് അയച്ച കത്തിൽ ആരോപിച്ചു. പാർട്ടി അംഗത്വവും മന്ത്രിസ്ഥാനവും രാജിവച്ച കൈലാഷ് ഗെലോട്ട് ബി.ജെ.പിയിലേക്കെന്നാണ് പ്രചാരണം. മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുകപോലും ചെയ്ത കൈലാഷിൻ്റെ രാജി എ.എ.പിക്ക് കനത്ത തിരിച്ചടിയാണ്.
ഡൽഹി മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതി 50 കോടി ചെലവഴിച്ച് കൊട്ടാരം പോലെയാണ് നിർമിച്ചത്. കേന്ദ്രസർക്കാരുമായി നിരന്തരം തർക്കിച്ചാൽ വികസനം സാധ്യമാകില്ല. രാഷ്ട്രീയ താൽപര്യങ്ങൾ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളെ മറികടന്നതായി കേജ്രിവാളിന് അയച്ച കത്തിൽ കൈലാഷ് പറഞ്ഞു. ജനങ്ങളെ സേവിക്കാനായി രാഷ്ട്രീയത്തിൽ തുടരുമെന്നും കൈലാഷ് വ്യക്തമാക്കി.
Discussion about this post