ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ധിഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് വിട്ടയച്ചു. രണ്ടാം തവണയാണ് നടൻ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. തിരുവനന്തപുരം കൻ്റോൺമെന്റ് സ്റ്റേഷനിൽ കമ്മിഷണർ ഓഫീസിലെത്തിയ സിദ്ധിഖിനെ ക്രൈം ബ്രാഞ്ച് എസ്.പി.മെറിൻ ജോസഫ്, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തത്. രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സിദ്ധിഖിനെ വിട്ടയച്ചത്.
സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച് സിദ്ധിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ, പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാൽ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയാണ് അന്വേഷണസംഘം അന്ന് വിട്ടയച്ചത്. തുടർന്നാണ് നടൻ ഇന്ന് രേഖകളുമായി ഹാജരായത്.
Discussion about this post