തിരുവനന്തപുരം തൃശൂർ പൂരപ്പറമ്പിലെത്താൻ ആംബുലൻസ് ഉപയോഗിച്ചെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് അസുഖമായിരുന്നതിനാലാണ് ആംബുലൻസ് ഉപയോഗിച്ചതെന്ന് അദ്ദേഹം വ്യാഴാഴ്ച തിരുത്തി. കാന കടക്കാൻ സഹായിച്ചത് ഒരു രാഷ്ട്രീയത്തിലുമില്ലാത്ത യുവാക്കളാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആംബുലൻസിൽ വന്നിറങ്ങിയെന്ന് ഉത്തരവാദിത്വപ്പെട്ടവർ പറഞ്ഞിട്ടും കേ സെടുക്കാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു. ആരുടെയും അച്ഛന് വിളിച്ചിട്ടില്ല, സിനിമാ ഡയലോഗ് പറയുകയാണ് ചെയ്തത് – അദ്ദേഹം പറഞ്ഞു. ആംബുലൻസിൽ വന്നിട്ടില്ലെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അതേസമയം ‘ഒറ്റത്തന്ത’ പ്രയോഗം സുരേഷ് ഗോപി പിൻവലിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ഇത് വ്യക്തിപരമായല്ല രാഷ്ട്രീയമായാണ് പറയുന്നത്. ഇത്തരം പദപ്രയോഗങ്ങൾക്ക് അതേ ഭാഷയിൽ മറുപടി പറയുന്ന രീതിയോട് ഞങ്ങൾക്ക് യോജിപ്പില്ല. ഇത് സിനിമയിൽ പറ്റും. രാഷ്ട്രീയത്തിൽ പറ്റില്ലെന്നും ചേലക്കരയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ മന്ത്രി പറഞ്ഞു.
Discussion about this post