അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൻ്റെ ആദ്യഫലസൂചനകൾ ഡോണൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർടിക്ക് അനുകൂലം. ഓക്ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇൻഡ്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കാരോലൈന, ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളിൽ ഡോണൾഡ് ട്രംപ് ജയിച്ചു. വെർമോണ്ട്, മേരിലാൻഡ്, കനക്ടികട്ട്, റോഡ് ഐലൻഡ് എന്നീ സംസ്ഥാനങ്ങളിൽ കമല ഹാരിസ് വിജയിച്ചു. ന്യൂജഴ്സി, ന്യൂയോർക്ക്, റോഡ് ഐലൻഡ്, വെർമോണ്ട് എന്നീ സംസ്ഥാനങ്ങളിൽ കമലയാണ് മുന്നിൽ. മൂന്ന് സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് പാർടി ലീഡ് ചെയ്യുമ്പോൾ 23 സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ പാർടി ലീഡ് ചെയ്യുന്നു.
ന്യൂ ഹാംപ്ഷയറിലെ ചെറുപട്ടണമായ ഡിക് വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. എല്ലാ തെരഞ്ഞെടുപ്പിലും ആദ്യം വോട്ടുചെയ്യുന്നത് ഡിക് വിൽ നോച്ചിലാണ്. ആറ് വോട്ടർമാർ മാത്രമാണ് ഇവിടെയുള്ളത്. കമലാ ഹാരിസിനും ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ജയിക്കാൻ വേണ്ട ഭൂരിപക്ഷം. നിലവിൽ കമലാ ഹാരിസിന് 153ഉം ട്രംപിന് 211ഉം ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. വിജയിച്ചാൽ യു.എസ്. പ്രസിഡൻ്റാകുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കൻ വംശജയും ആദ്യ ഏഷ്യൻ വംശജയുമാകും കമല.
Discussion about this post