എറണാകുളം മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസിന് നേരേ ആക്രമണം. മുളന്തുരുത്തി സി.ഐ. മനേഷ് പൗലോസിന്റെ മുഖത്തടിക്കുകയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ മുളന്തുരുത്തി സ്വദേശി ഏബേൽ സജിക്കെതിരേ കേസെടുത്തു.
വർഷങ്ങളായി യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നടക്കുന്ന പള്ളികളാണ് ഇത്. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് ചില ധാരണകളോടെ പ്രദക്ഷിണമടക്കമുള്ള ചടങ്ങുകൾ നടത്തിക്കൊണ്ടിരുന്നത്. ഇതിനിടെയാണ് പ്രദക്ഷിണം നടക്കുമ്പോൾ വാപകരണങ്ങൾ ഉപയോഗിക്കുകയോ മറ്റോ പാടില്ലെന്നായിരുന്നു ധാരണ ലംഘിച്ചതായി യാക്കോബായപക്ഷം പരാതിപ്പെടുന്നത്. തുടർന്നാണ് സംഘർഷം ഉടലെടുത്തത്.
Discussion about this post