ഡൽഹി വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിയുടെ മുൻ പേഴ്സണൽ അസിസ്റ്റന്‍റ് അറസ്റ്റിൽ. 500 ഗ്രാം സ്വർണവുമായാണ് ശിവകുമാർ പ്രസാദ് ഉൾപ്പെടെ രണ്ടു പേർ കസ്റ്റംസിന്റെ പിടിയിലായത്.
വിദേശത്തുനിന്നെത്തിയ ആളുടെ പക്കൽനിന്ന് സ്വർണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ശിവകുമാർ പ്രസാദ് തന്റെ മുൻ സ്റ്റാഫാണെന്ന് ശശി തരൂർ എംപി. 72കാരനും വൃക്കരോഗിയുമായ ശിവകുമാറിൻ്റെ അറസ്റ്റ് ഞെട്ടിച്ചു. താൽക്കാലികമായി തന്റെ സ്റ്റാഫിൽ തുടരാൻ ശിവകുമാറിനെ അനുവദിച്ചിരുന്നു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും തരൂർ എക്സിൽ കുറിച്ചു. ശിവകുമാറിനുമേൽ ആരോപിക്കപ്പെടുന്ന ഒരു തെറ്റും അംഗീകരിക്കുന്നില്ല. ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാനുള്ള അധികാരികളുടെ നീക്കങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും തരൂർ വ്യക്തമാക്കി.
Discussion about this post