കേരള വികസനത്തിന് വഴിഞ്ഞിരിവായി മാറാൻ പോകുന്ന വിഴിഞ്ഞം അന്താരാഷ് ട്ര തുറമുഖം ഓണത്തിന് കമ്മീഷൻ ചെയ്യും. നിർമാണം 85 ശതമാനവും പൂർത്തിയായ തുറമുയത്തിൻ്റെ ട്രയൽ റൺ ജൂണിൽ നടത്തും. പുലിമുട്ട് നിർമാണം പൂർത്തിയായിട്ടുണ്ട്. ക്രെയിനുകൾ പ്രവർത്തന സജ്ജമായിക്കഴിഞ്ഞു.
റോഡ്, റെയിൽ പദ്ധതികളാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതെല്ലാം ജൂണോടെ പൂർത്തിയാക്കാനാകുമെന്ന് കരുതുന്നു. ഇവയെല്ലാം പൂർത്തിയാക്കി സെപ്റ്റംബർ 15 നു മുമ്പ് തുറമുഖം കമ്മീഷൻ ചെയ്യാനാകുമെന്നാണ് കരുതുന്നത്.
രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ വിഴിഞ്ഞത്തിന് കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. ഇതോടെ വലിയ കപ്പലുകൾക്ക് (മദർഷിപ്) അടുക്കാനും ചരക്കുകൾ കൈമാറ്റം ചെയ്യാനും സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി വിഴിഞ്ഞം മാറും.
Discussion about this post