റോഡ് നിർമാണത്തിൽ അഴിമതി നടത്തിയ എഞ്ചിനീയർമാർക്കും കരാറുകാരനും വിജിലൻസ് കോടതി തടവും പിഴയും ശിക്ഷിച്ചു.
തൃശ്ശൂർ ജില്ല പഞ്ചായത്ത് ആളൂർ ഡിവിഷൻ പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ ചിലങ്ക-അരിക്ക പബ്ലിക് റോഡിന്റെ പുനർനിർമാണ പ്രവൃത്തികളിൽ അഴിമതി നടത്തിയ അസി.എഞ്ചിനീയറായിരുന്ന മെഹറുനീസ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.എ.റുക്കിയ എന്നിവരേയും കരാറുകാരനായിരുന്ന റ്റി.ഡി ഡേവിസിനെയും തൃശ്ശൂർ വിജിലൻസ് കോടതിയാണ് ഒരു വർഷംവീതം കഠിനതടവിനും 20,000 രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
കരാറുകാരനായിരുന്ന റ്റി.ഡി ഡേവിസ് നിയമാനുസരണമുള്ള നിർമാണസാമഗ്രികൾ ഉപയോഗിക്കാതെയും പ്രവൃത്തിയുടെ നിർവഹണോദ്ദ്യോഗസ്ഥയായിരുന്ന അസി.എഞ്ചിനീയർ മെഹറുനീസ പ്രവൃത്തിയുമായി ബന്ധപ്പെട്ട രേഖകളിൽ അളവുകൾ കരാറുകാരനെ സഹായിക്കുന്നതിന് കൂടുതലായി രേഖപ്പെടുത്തിയും അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറായ വി.എ.റുക്കിയ അളവുകൾ പരിശോധിച്ച് ഉറപ്പ് വരുത്താതെ ക്രമക്കേടിന് കൂട്ടു നിന്നും സർക്കാരിന് 1,08,664 രൂപയുടെ നഷ്ടം വരുത്തി എന്നതാണ് കേസ്. തൃശ്ശൂർ വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി ആയിരുന്ന സി.എസ് മജീദ് രജിസ്റ്റർ ചെയ്ത് ഡിവൈ.എസ്.പി. ജ്യോതിഷ് കുമാർ കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് പ്രതികൾക്ക് തൃശ്ശൂർ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.
അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിനം; വെല്ലുവിളിയായി കനത്ത മഴയും പുഴയിലെ ഒഴുക്കും
ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പതിനൊന്നാം ദിനം പുനരാരംഭിച്ചു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് വെല്ലുവിളിയാകുന്നുണ്ട്. അടിയൊഴുക്ക് ശക്തമായത് കാരണം...
Discussion about this post